Pages

Tuesday, September 14, 2010

ബഹറിന്‍ സാഹിത്യ ക്യാമ്പ് സമാപിച്ചു

ബഹറിന്‍ കേരളീയ സമാജം സാഹിത്യ അക്കാദമിയുമായി ചേര്‍ന്ന് നടത്തിയ ത്രിദിന സാഹിത്യ ശില്പ ശാല സമാപിച്ചു . ബഹറിന്‍ കേരളീയ സമാജത്തില്‍ വെച്ചു നടന്ന ക്യാമ്പില്‍ വിവിധ ജി സി സി രാജ്യങ്ങളില്‍ നിന്നായി ഒട്ടേറെ പ്രതിഭകള്‍ പങ്കെടുത് . ഗൌരവമായ കഥ , നോവല്‍ ചര്‍ച്ചകള്‍, അംഗങ്ങളുടെ കഥ വായന, അതിനെ അടിസ്ഥാനമാക്കിയുള്ള കഥ ചര്‍ച്ചകള്‍, ഭാഷ സാഹിത്യ കളാസുകള്‍ എഴുത്തിന്റെ നൂതന സങ്കേതങ്ങളെ കുറിച്ചുള്ള സംവാദങ്ങള്‍ എന്നിവകൊണ്ട് ക്യാമ്പ് സജ്ജീവമായിരുന്നു.
ക്യംപിനായി എത്തിയ അംഗങ്ങലക്ക് ബഹറിനിലെ വിവിധ കുടുംബങ്ങള്‍ ആഥിതെയമരുളി. എം മുകുന്ദന്‍, ഡോ കെ എസ് രവികുമാര്‍, കെ പി രാമാനുണ്ണി പുരുഷന്‍ കടലുണ്ടി എന്നിവര്‍ ക്യാമ്പിനെ നയിച്ചു. ആട് ജീവിതം എന്ന ഈ വര്‍ഷത്തെ സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ നോവലിലെ കേന്ദ്ര കഥപത്രത്തിന് ബെന്യാമിന്‍ ആസ്പദമാക്കിയ നജീബ് ക്യാമ്പിന്റെ അവസാന ദിവസം പങ്കെടുത്തു

സമാപന സമ്മേളനത്തില്‍ ബഹറിന്‍ കേരള സമാജം പ്രസിഡണ്ട്‌ പി വി രാധകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു.ലോക മലയാളി സമ്മേളനത്തിന് ആതിഥ്യം വഹിക്കാന്‍ ബഹറിന്‍ കേരളീയ സമാജം സജ്ജമാണെന്ന് പ്രസിഡണ്ട്‌ പി വി രാധാകൃഷ്ണ പിള്ള അറിയിച്ചു .. നിലവാരം കൊണ്ടും സംഘാടനം കൊണ്ട് ക്യാമ്പ് നാട്ടിലെ പല ക്യംപുകലെക്കാള്‍ മികച്ചതായെന്നു എം മുകുന്ദന്‍ അഭിപ്രായപ്പെട്ടു .ക്യാമ്പില്‍ പങ്കെടുതവരുറെ രചനകള്‍ അക്കാദമി സമജവുമായി ചേര്‍ന്ന് പ്രസിധികരിക്കും എന്ന് പുരുഷന്‍ കടലുണ്ടി അറിയിച്ചു. ഭാഷയുടെ ലോകത്തെ ഇനിയുള്ള യാത്രകള്‍ക്ക് ഈ ക്യാമ്പ് തീര്‍ച്ചയായും ഉപകരിക്കും എന്ന് കെ എസ് രവികുമാര്‍ അഭിപ്രായപെട്ടു . ക്യാമ്പിലെ രചനകള്‍ പ്രവാസ എഴുത്തിന്റെ വാഗ്ദാനങ്ങള്‍ ആണെന്ന് കെ പി രാമനുണ്ണി അഭിപ്രായപ്പെട്ടു .
ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് കേരള സാഹിത്യ അക്കാദമി സെര്‍തിഫികാട്ടുകള്‍ നല്‍കി . എം മുകുന്ദന്‍. കെ പി രാമനുണ്ണി, പുരുഷന്‍ കടലുണ്ടി, കെ എസ് രവികുമാര്‍ എന്നിവരെ സമാജം മോമെന്ടോ നല്‍കി ആദരിച്ചു .
യോഗത്തില്‍ സമാജം സെക്രട്ടറി എന്‍ കെ വീരമണി സ്വാഗതവും അസിസ്ടന്റ്റ് സെക്രട്ടറി എ കണ്ണന്‍ നന്ദിയും പറഞ്ഞു

No comments:

Post a Comment