Pages

Sunday, September 30, 2012

ബാലകലോല്‍സവം റജിസ്ട്രേഷന്‍ ഇന്നു കൂടി

ബഹ്റൈന്‍ കേരളീയ സമാജം ബാലകലോല്‍സവത്തില്‍ മല്‍സര റജിസ്ട്രേഷന്‍ ഇന്നവസാനിക്കും. സമാജത്തില്‍ അംഗങ്ങളല്ലാത്തവരുടെ കുട്ടികള്‍ക്കും മല്‍സരിക്കാമെന്നു പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു. ഒക്ടോബര്‍ 24 മുതല്‍ 29 വരെയാണു മേള. മല്‍സരാര്‍ഥികളുടെ ആദ്യ പട്ടിക രണ്ടിനു സമാജം നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കും. പങ്കെടുക്കുന്നവരും രക്ഷിതാക്കളും ഈ പട്ടിക പരിശോധിച്ച് തെറ്റുകള്‍ ഉണ്ടെങ്കില്‍ നാലിനകം സമാജം ഓഫിസുമായി ബന്ധപ്പെടണം. പൂര്‍ണ പട്ടിക ആറിനു രാത്രി എട്ടിനു പ്രസിദ്ധീകരിക്കും. മല്‍സര ഇനം തിരിച്ചുള്ളå പട്ടിക എട്ടിനു പ്രസിദ്ധീകരിക്കും. എഴുത്തു മല്‍സരങ്ങളുടെ തീയതി അവസാന പട്ടിക പ്രസിദ്ധീകരിച്ച ശേഷം അറിയിക്കും. മുന്‍ വര്‍ഷങ്ങളിലേതുപോലെ കലാതിലകം, കലാപ്രതിഭ അവാര്‍ഡുകളും ഗ്രൂപ്പ് ചാംപ്യന്‍ അവാര്‍ഡുകളും നല്‍കുന്നുണ്ട്.

Thursday, September 27, 2012

കേരളീയ സമാജം എഴുത്തിനിരുത്ത്: ആദ്യാക്ഷരം കുറിക്കാന്‍ സുഗതകുമാരിയെത്തും

ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ അവസാന വാരം വിപുലമായ നവരാത്രി മഹോത്സവവും എഴുത്തിനിരുത്തും സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 23ന് വൈകീട്ട് 7.30ന് മലയാളത്തിന്‍െറ പ്രിയപ്പെട്ട കവയത്രി സുഗതകുമാരി ടീച്ചര്‍ ഈ വര്‍ഷത്തെ നവരാത്രി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഇതോടനുബന്ധിച്ച് വിപുലമായ നവരാത്രി ആഘോഷ പരിപാടികളും അരങ്ങേറും. ഒക്ടോബര്‍ 24ന് പുലര്‍ച്ചെ നാലിന് നടക്കുന്ന ചടങ്ങില്‍ സുഗതകുമാരി ടീച്ചര്‍ ബഹ്റൈനിലെ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ച് കൊടുക്കും. 2000ല്‍ ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ ആഭിമുഖ്യത്തില്‍ ആരംഭിച്ച ആദ്യാക്ഷരം കുറിക്കല്‍ കഴിഞ്ഞ 12 വര്‍ഷമായി മുടക്കം കൂടാതെ നടന്നു വരുന്നുണ്ട്.ലോകമെമ്പാടുമുള്ള മലയാളി പ്രവാസികള്‍ക്ക് മാതൃകയായി ഒട്ടേറെ നൂതന പരിപാടികള്‍ ആരംഭിച്ച കേരളീയ സമാജം ഈ രംഗത്തും പുതിയ ചുവടുവെപ്പാണ് നടത്തിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു. 2000ല്‍ സുഗത കുമാരി ടീച്ചര്‍ തന്നെയാണ് ചരിത്രം കുറിച്ച ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. പരേതനായ ഡോ. സുകുമാര്‍ അഴീക്കോട്, വിഷ്ണു നാരായണന്‍ നമ്പൂതിരി, ടി. പത്മനാഭന്‍, എം.ജി. രാധാകൃഷ്ണന്‍, കാവാലം ശ്രീകുമാര്‍, എം. മുകുന്ദന്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കെ.ജി. ശങ്കര പിള്ള, കെ.എന്‍. ഗോപാലകൃഷ്ണന്‍ തുടങ്ങി ഒട്ടേറെ പ്രഗത്ഭരാണ് ഇതിനകം സമാജത്തിന്‍ന്‍െറ ആഭിമുഖ്യത്തില്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചിട്ടുള്ളത്. ആദ്യാക്ഷരം കുറിക്കുന്നതിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. സമാജം അംഗ ഭേദമന്യേ ഏവര്‍ക്കും ഇതില്‍ പങ്കെടുക്കാവുന്നതാണ് . ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് മുന്‍ഗണനാടിസ്ഥാനത്തില്‍ അവസരം ലഭിക്കുക. സമാജം ഓഫീസില്‍ നേരിട്ട് വന്നാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. സമാജത്തിന്‍െറ ആഭിമുഖ്യത്തില്‍ നടക്കുന്ന നവരാത്രി ആഘോഷവും ആദ്യാക്ഷരം കുറിക്കലും വന്‍ വിജയമാക്കണമെന്ന് സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി ആഷ് ലി ജോര്‍ജ് എന്നിവര്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു .

വായനക്കൂട്ടം നടത്തി

ബഹ്റൈന്‍ കേരളീയ സമാജം വായനശാല വായനക്കൂട്ടം നടത്തി. സാഹിത്യകാരന്‍ ബെന്യാമിന്‍ ഉദ്ഘാടനം ചെയ്തു. സമാജം ലൈബ്രേറിയന്‍ എ.സി.എ ബക്കര്‍ അധ്യക്ഷത വഹിച്ചു. രാജു ഇരിങ്ങല്‍, ഫിറോസ് തിരുവത്ര, അനീഷ് ഫിലിപ്പ് എന്നിവര്‍ യഥാക്രമം ഇന്ദുമേനോന്റെ ചുംബനശബ്ദതാരാവലി, ഖാലിദ് ഹൊസൈനിയുടെ എ തൌസന്‍ഡ്സ് പ്ലന്‍ഡിഡ് സണ്‍സ്, കാക്കനാടന്റെ ഉഷ്ണമേഖല എന്നീ പുസ്തകങ്ങളെ പരിചയപ്പെടുത്തി. ബാജി ഓടംവേലി, ജോയി വെട്ടിയാടന്‍, അനു തോമസ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. അബ്ദുള്‍ ഗഫൂര്‍ മുക്കുതല, അനില്‍, സി.എസ്. പ്രശാന്ത് കുമാര്‍, കെ.എം തോമസ്, സുനില്‍ മാവേലിക്കര, പ്രദീപ് പത്തേരി, സെലാം കേച്ചേരി, ആതിര നന്ദകുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അടുത്ത വായനക്കൂട്ടം ഒക്ടോബര്‍ എട്ടിന് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: ബാജിå ഓടംവേലി (39258308).

കേരളീയ സമാജം എഴുത്തിനിരുത്ത്: ആദ്യാക്ഷരം കുറിക്കാന്‍ സുഗതകുമാരിയെത്തും

ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ അവസാന വാരം വിപുലമായ നവരാത്രി മഹോത്സവവും എഴുത്തിനിരുത്തും സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 23ന് വൈകീട്ട് 7.30ന് മലയാളത്തിന്‍െറ പ്രിയപ്പെട്ട കവയത്രി സുഗതകുമാരി ടീച്ചര്‍ ഈ വര്‍ഷത്തെ നവരാത്രി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഇതോടനുബന്ധിച്ച് വിപുലമായ നവരാത്രി ആഘോഷ പരിപാടികളും അരങ്ങേറും. ഒക്ടോബര്‍ 24ന് പുലര്‍ച്ചെ നാലിന് നടക്കുന്ന ചടങ്ങില്‍ സുഗതകുമാരി ടീച്ചര്‍ ബഹ്റൈനിലെ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ച് കൊടുക്കും. 2000ല്‍ ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ ആഭിമുഖ്യത്തില്‍ ആരംഭിച്ച ആദ്യാക്ഷരം കുറിക്കല്‍ കഴിഞ്ഞ 12 വര്‍ഷമായി മുടക്കം കൂടാതെ നടന്നു വരുന്നുണ്ട്.ലോകമെമ്പാടുമുള്ള മലയാളി പ്രവാസികള്‍ക്ക് മാതൃകയായി ഒട്ടേറെ നൂതന പരിപാടികള്‍ ആരംഭിച്ച കേരളീയ സമാജം ഈ രംഗത്തും പുതിയ ചുവടുവെപ്പാണ് നടത്തിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു. 2000ല്‍ സുഗത കുമാരി ടീച്ചര്‍ തന്നെയാണ് ചരിത്രം കുറിച്ച ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. പരേതനായ ഡോ. സുകുമാര്‍ അഴീക്കോട്, വിഷ്ണു നാരായണന്‍ നമ്പൂതിരി, ടി. പത്മനാഭന്‍, എം.ജി. രാധാകൃഷ്ണന്‍, കാവാലം ശ്രീകുമാര്‍, എം. മുകുന്ദന്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കെ.ജി. ശങ്കര പിള്ള, കെ.എന്‍. ഗോപാലകൃഷ്ണന്‍ തുടങ്ങി ഒട്ടേറെ പ്രഗത്ഭരാണ് ഇതിനകം സമാജത്തിന്‍ന്‍െറ ആഭിമുഖ്യത്തില്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചിട്ടുള്ളത്. ആദ്യാക്ഷരം കുറിക്കുന്നതിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. സമാജം അംഗ ഭേദമന്യേ ഏവര്‍ക്കും ഇതില്‍ പങ്കെടുക്കാവുന്നതാണ് . ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് മുന്‍ഗണനാടിസ്ഥാനത്തില്‍ അവസരം ലഭിക്കുക. സമാജം ഓഫീസില്‍ നേരിട്ട് വന്നാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. സമാജത്തിന്‍െറ ആഭിമുഖ്യത്തില്‍ നടക്കുന്ന നവരാത്രി ആഘോഷവും ആദ്യാക്ഷരം കുറിക്കലും വന്‍ വിജയമാക്കണമെന്ന് സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി ആഷ് ലി ജോര്‍ജ് എന്നിവര്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു .

Monday, September 24, 2012

മലയാളത്തിന്റെ മഹാ നടന് ആദരാഞ്ജലികള്‍...............

മലയാളത്തിന്റെ മഹാ നടന് ആദരാഞ്ജലികള്‍............... ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ വെച്ച് തിലകന്‍ പറഞ്ഞത്

Saturday, September 22, 2012

വായനക്കൂട്ടം

ബഹറിന്‍ കേരളീയ സമാജം ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സെപ്‌തംബര്‍ 24 തിങ്കളാഴ്‌ച വൈകിട്ട് 8 മണിക്ക് ലൈബ്രറി ഹാളില്‍ വെച്ച് വായനക്കൂട്ടം സംഘടിപ്പിക്കുന്നു. ഈ പ്രവര്‍ത്തന വര്‍ഷം സംഘടിപ്പിക്കുന്ന പത്തു വായനക്കൂട്ടങ്ങളില്‍ ആദ്യത്തേതാണ്‍ ഇത്. വായനയെ പ്രോത്സാഹിപ്പിക്കുകയും വായിച്ച നല്ല പുസ്‌തകങ്ങളെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുകയുമാണ്‍ ഉദ്ദേശം. ലൈബ്രേറിയന്‍ എ. സി. എ. ബക്കര്‍ അദ്ധ്യക്ഷത വഹിക്കും. സമാജം പ്രസിഡന്റ് ശ്രീ. പി. വി. രാധാകൃഷ്‌ണപിള്ള ഉദ്‌ഘാടനം ചെയ്യും. രാജു ഇരിങ്ങല്‍, ഫിറോസ് തിരുവത്ര, അനീഷ് ഫിലിപ്പ്, എന്നിവര്‍ പുസ്‌തകപരിചയം നടത്തും. ബാജി ഓടംവേലി, ജോയി വെട്ടിയാടന്‍, അനു തോമസ് ജോണ്‍ തുടങ്ങിയവര്‍ സംസാരിക്കും. എ. സി. എ. ബക്കര്‍ - 39593703 ലൈബ്രേറിയ

Wednesday, September 19, 2012

ഓര്‍മ്മകള്‍ പൂക്കുന്നിടം പ്രകാശനം ചെയ്തു

അജിത് നായര്‍ എഴുതിയ കഥകളുടെ സമാഹാരം ’ഓര്‍മ്മകള്‍ പൂക്കുന്നിടം സാഹിത്യകാരന്‍ ബെന്യാമിന്‍ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാക്യഷ്ണ പിള്ളയ്ക്ക് കോപ്പി നല്‍കി പ്രകാശനം ചെയ്തു. കേരളീയ സമാജം സാഹിത്യ വിഭാഗം കണ്‍വീനര്‍ മുരളീധര്‍ തമ്പാന്‍ അധ്യക്ഷത വഹിച്ചു. സമാജം ജനറല്‍ സെക്രട്ടറി ആഷ്ലി ജോര്‍ജ്, ദീപക് നായര്‍, ഷീജ ജയന്‍, പ്രസാദ് ചന്ദ്രന്‍, ശ്രീദേവി മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു.

Saturday, September 8, 2012

ആന്ദോളനം


ആന്ദോളനം". പ്രസിദ്ധ ശാസ്ത്രീയ സംഗീത ധ്വയങളായ ശ്രീമതി ജയശ്രീ രാജീവും ശ്രീ രാജീവ്കമാറും ചേർന്ന് അവതരിപ്പിക്കുന്ന ശാസ്ത്രീയ സംഗീത സന്ധ്യ...! September 22 ശനിയാഴ്ച വൈകീട്ട് 8 മണിക്ക് BKS ആഡിട്ടൊറിയത്തിൽ. ഏവർക്കും സ്വാഗതം...

പഴയിടമെത്തി; സമാജം സദ്യ നാളെ

: ഓണ സദ്യയൊരുക്കാന്‍ പഴയിടം മോഹനന്‍ നമ്പൂതിരി എത്തി. സമാജം സദ്യ ഒരുക്കത്തിലമര്‍ന്നു. നാട്ടിലെ ഓണത്തിരക്കുകളെല്ലാം കഴിഞ്ഞാണ് പഴയിടത്തിന്‍െറ വരവ്. നല്ല കല്യാണത്തിരക്കുമുണ്ടായിരുന്നു. ഇതിനിടയില്‍ ഷാര്‍ജയിലും ദുബൈയിലും മലയാളി സംഘടനകളുടെ സദ്യയൊരുക്കാന്‍ പറന്നെത്തി. ഈ ഓണക്കാലത്ത് ഇതിനകം ഒരു ലക്ഷത്തോളം പേര്‍ക്ക് ഭക്ഷണം വിളമ്പിയതായി പഴയിടം പറഞ്ഞു. ബഹ്റൈനില്‍ പഴയിടത്തിന്‍െറ രണ്ടാം വരവാണിത്. കഴിഞ്ഞ തവണ സമാജത്തിന്‍െറ സദ്യ ഒരുക്കാനെത്തിയതിന്‍െറ നല്ല ഓര്‍മകളുമായാണ് ഇത്തവണത്തെ വരവ്. ലിസ്റ്റനുസരിച്ച സാധനങ്ങളെല്ലാം ഒരുങ്ങിയതായി ഉറപ്പാക്കിയ ശേഷം അച്ചാറും ഉപ്പേരിയും വറവിടാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. സഹായത്തിന് എറണാകുളത്തുകാരനായ വേണുഗോപാലുമുണ്ട്. മറ്റാരെയും നാട്ടില്‍നിന്ന് കൊണ്ടുവന്നിട്ടില്ല. ‘വിദേശത്ത് പോകുമ്പോള്‍ അവിടുത്തെ സംഘാടകരുടെ പങ്കാളിത്തമാണ് പ്രധാനം. എല്ലാവരെയും വെപ്പിന് പങ്കാളികളാക്കുന്നതാണ് ശീലം’ -പഴയിടം കൂട്ടിച്ചേര്‍ത്തു. ’90ല്‍ പാചക രംഗത്തേക്കു വന്ന പഴയിടം പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. 2004ന് ശേഷം ഒരു വര്‍ഷം ഏതാണ്ട് 10-11 ലക്ഷം പേര്‍ക്ക് സദ്യ വിളമ്പിക്കാണും. അങ്ങനെ വരുമ്പോള്‍ കലോത്സവങ്ങളും അമ്പല പരിപാടികളും കല്യാണങ്ങളുമെല്ലാം അടക്കം 75-80 ലക്ഷം പേര്‍ക്ക് ഇതുവരെ ഭക്ഷണം ഒരുക്കിയിട്ടുണ്ട്. മറ്റു ഭക്ഷണങ്ങള്‍ക്ക് പുതിയ രീതികളും രുചികളും പരീക്ഷിക്കപ്പെടുമ്പോള്‍ പാരമ്പര്യം നിലനിര്‍ത്തുകയെന്നതാണ് സദ്യക്ക് പ്രധാനം. ജനങ്ങളുടെ ആഗ്രഹവും അതാണ്. പ്രകൃതിയുമായുള്ള സന്തുലനമാണ് പച്ചക്കറി കഴിക്കുന്നതിലൂടെ സാധിക്കുന്നത്. അത് കൈവിട്ടാല്‍ ജനം സദ്യയും കൈവിടും -പഴയിടം വിശദീകരിച്ചു. ഈമാസം തന്നെ മസ്ക്കറ്റിലും കുവൈത്തിലും സദ്യ ഒരുക്കാനുണ്ട്. കേരളീയ സമാജത്തിന്‍െറ സദ്യയില്‍ 3500 പേര്‍ പങ്കാളികളാകുമെന്നാണ് കരുതുന്നത്. അഞ്ച് പന്തികളിലായാണ് ഭക്ഷണം വിളമ്പുക. രാവിലെ 11, 12, 12.45, 1.30, 2.15 എന്നിങ്ങനെയാണ് ഓരോ പന്തിയുടെയും സമയം നിശ്ചയിച്ചത്. ഒരേസമയം 540 പേരെ ഉള്‍ക്കൊള്ളിക്കാനാണ് സംവിധാനം ഒരുക്കിയതെന്ന് സദ്യയുടെ ഏകോപനം നിര്‍വഹിക്കുന്ന എന്‍.കെ. മാത്യൂ പറഞ്ഞു. കൂപ്പണുകളുടെ വിതരണം പുരോഗമിക്കുന്നു.

Saturday, September 1, 2012

പൂവിളി'ക്ക് തിരശീല

പതിനൊന്നു ദിവസമായി വൈവിധ്യമാര്‍ന്ന ഓണാഘോഷ പരിപാടികളുടെ നിറവിലായിരുന്ന ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ ആഘോഷങ്ങള്‍ക്കു തിരശീല വീണു. വെള്ളിയാഴ്ച വൈകിട്ടു സമാജം ഓഡിറ്റോറിയത്തില്‍ നടന്ന സമാപന പരിപാടികളുടെ ഉദ്ഘാടനം കേരള നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ നിര്‍വഹിച്ചു. സമാജം പ്രസിഡന്റ് പി.വി. രാധക്യഷ്ണപിള്ള അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇന്ത്യന്‍ സ്ഥാനപതി ഡോ. മോഹന്‍കുമാര്‍ മുഖ്യാതിഥിയായിരുന്നു. സമാജം ജനറല്‍ സെക്രട്ടറി ആഷ്ലി ജോര്‍ജ്, ഓണാഘോഷ കമ്മിറ്റി കണ്‍വീനര്‍ ഡി. സലീം എസ്ബിടി പ്രതിനിധി പ്രകാശ്, മനോഹരന്‍ പാവര്‍ട്ടി എന്നിവര്‍ പ്രസംഗിച്ചു. പൂക്കള മത്സരത്തില്‍ പങ്കെടുത്ത ബഹ്റൈനി യുവതി നൂറ അഹമ്മദിനെ ആദരിച്ചു. തുടര്‍ന്ന് എം.ജി. ശ്രീകുമാര്‍, സിസിലി സംഘത്തിന്റെ ഗാനവിരുന്നും വേണു നരിയാപുരത്തിന്റെ മിമിക്സും അര്‍ച്ചന സുശീലന്റെയും സംഘത്തിന്റെയും നൃത്തങ്ങളും അരങ്ങുതകര്‍ത്തു.å വെള്ളിയാഴ്ച ഓണസദ്യയൊരുക്കാനായി പാചകവിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയാണ് എത്തുന്നത്