Pages

Thursday, December 24, 2009

ക്രിസ്തുമസ് ആശംസകള്‍


!! എല്ലാ പ്രിയപ്പെട്ടവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍ !!


Sending blessings of peace & happiness to you & your family on Christmas


Tuesday, December 22, 2009

സാറാ ജോസഫിന്റെ പ്രസ്താവന , കേരളീയ സമാജം പ്രതിഷേധിച്ചു

ബഹറിന്‍ കേരളീയ സമാജത്തിനെതിരെ പ്രൊഫ . സാറാ ജോസഫ് നടത്തിയ അഭിപ്രായ പ്രകടനത്തിനെതിരെ സമാജം ഭാരവാഹികള്‍ ദുഃഖവും പ്രതിഷേധവും രേഖപ്പെടുത്തി. കേരളീയ സമാജത്തില്‍ വന്ന് ഇവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങളെകുറിച്ച് മനസ്സിലാക്കാതെയും തനിക്ക് ലഭിച്ച വിവരത്തെകുറിച്ച് സമാജം ഭാരവാഹിളേട് അന്വോഷിക്കാതെയും നടത്തിയ പ്രസ്താവന സാറാ ജോസഫിനെപ്പോലുള്ള എഴുത്തുകാരിക്ക് ചേര്‍ന്നതായില്ലെന്ന് പ്രസിഡന്റ് പി .വി .മോഹന്‍ കുമാര്‍ പറഞ്ഞു. കേരളീയ സമാജത്തിലെ സ്ത്രീകള്‍ക്ക് അം ഗത്വം നല്‍കാത്തത് ജനാധിപത്യവിരുദ്ധമാണെന്നും ' മഹിളാരത്നം ' പോലുള്ള പരിപാടികള്‍ ആഗോളീകരണത്തിന്റെ ഭാഗമായുള്ള മാര്‍ക്കറ്റ് ഇടപെടലിന്റെ ഭാഗമാണെന്നുമാണ്‌ അവര്‍ അഭിപ്രായപ്പെട്ടത്. സമാജത്തില്‍ സ്ത്രീകള്ക്ക് നേരിട്ട് അംഗത്വം നല്‍കുന്നതില്‍ യാതൊരു വിലക്കുമില്ലെന്നും പുരുഷന്മാരെപ്പോലെ തന്നെ സമാജത്തില്‍ നേരിട്ട് അംഗത്വമെടുത്ത നാലോളം സ്ത്രീകള്‍ ഇപ്പോഴുണ്ടെന്നും മോഹന്‍ കുമാര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ബഹ്റീന്‍ നിയമപ്രകരമാണ്‌ സമാജം പ്രവര്‍ത്തിക്കുന്നത്. കുടുംബമില്ലാത്ത, വര്‍ ക്ക് വിസയിലെത്തിയ ഏത് മലയാളി സ്ത്രീക്കും സി. പി ആറുണ്ടെങ്കില്‍ , ഭരണഘടനയിലെ വ്യവസ്ഥകള്‍ക്കു വിധേയമായി അംഗത്വം നല്‍കുന്നുണ്ട്ട്. സ്ത്രികള്‍ക്ക് ഒരു വിവേചനവും അംഗത്വം നല്‍കുന്നതിലില്ല. മാത്രമല്ല, സമാജം പ്രത്യേകം ശ്രദ്ധ നല്കുന്ന രണ്ട് വിഭാഗങ്ങളാണ്‌ വനിതാവിഭാഗവും കുട്ടികളുടെ വിഭാഗവും . ഇവയിടെ നേത്യത്വത്തിളുള്ള പരിപാടീകളില്‍ എത്രയോ സ്ത്രീകളാണ്‌ പങ്കാളികളാകുന്നത്. കാര്യങ്ങള്‍ പഠിച്ച് അഭിപ്രായം പറയുന്ന ആള്‍ എന്നതായിരുന്നു തനിക്ക് സാറാ ജോസഫിനെക്കുറിച്ചുള്ള അഭിപ്രായം അവരുടെ അഭിപ്രായ പ്രകടനത്തോടെ അത് ഇല്ലാതായെന്ന് മോഹന്‍ കുമാര്‍ പറഞ്ഞു. ആരോ അവരെ തെറ്റിദ്ധരിപ്പിച്ചെന്നുവേണം കരുതാന്‍ . തെറ്റിധാരണാജനകമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നല്ല നിലയില്‍ പ്രവത്തിക്കുന്ന സ്ഥാപനത്തെ സമൂഹത്തില്‍ ഇടിച്ചുതാഴ്ത്താന്‍ ഉദ്ദേശിച്ചുള്ളതാണ്‌. സാമൂഹിക പ്രതിബദ്ധതയുണ്ടെന്ന് നാം കരുതുന്നവരില്‍ നിന്ന് ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.മഹിളാരത്നം സാറാജോസഫ് കരുതിയതുപോലെ റിയാലിറ്റി ഷോയോ സൗന്ദര്യ മത്സരമോ അല്ല. ഇവിടെ വീട്ടമ്മമാരായി കഴിയുന്നവര്‍ക്ക് കഴിവ് പ്രകടിപ്പിക്കനും പൊതുവേദിയില്‍ വരാനും പരിമിതികളുണ്ട്. ഈ പരിമിതികള്‍ മറികടക്കാനും അവ ര്‍ ക്ക് കൂടുതല്‍ അവസരം നല്കാനുമാണ്‍ ' മഹിളാരത്നം ' സംഘടിപ്പിച്ചത്. ഇതിന്റെ പൂര്‍ണ്ണ നേത്വത്വം സ്ത്രീകള്‍ക്കുതന്നെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആരുടെയെങ്കിലും തെറ്റിധാരണാപരമായ വാക്കുകേട്ട് സാറാ ജോസഫിനെപ്പോലുള്ള ഒരു വ്യക്തി സമാജം പ്രവര്‍ ത്തനത്തെ തെറ്റായി വിശകലനം ചെയ്യുകയും പരസ്യ പ്രസ്താവന നടത്തുകയും ചെയ്യുന്നത് ഖേദകരമാണെന്ന് ജനറല്‍ സെക്രട്ടറി എന്‍ കെ മാത്യു പറഞ്ഞു. 62 വര്‍ഷമായി സ്ത്രീപുരുഷദേദമേന്യ മലയാളികുടുബങ്ങള്‍ സമാജത്തിന്റെ മുഖ്യധാരയില്‍ പ്രവര്ത്തിക്കുന്നു. 1340ലേറെ വരുന്ന പുരുഷ അംഗങ്ങളുടെ ഭാര്യമാരും മക്കളും അസോസിയേറ്റ് അംഗങ്ങളാണ്‌. അവര്‍ക് സാധാരണ അംഗത്തെപ്പോലെ പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്രമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കാവ്യാലാപനം , നാടോടിന്യത്തം , പാചക മത്സരം , പ്രസം ഗം , സം ഗീതം , ചോദ്ദ്യോത്തരം എന്നിവയാണ്‌ മഹിളാരത്നത്തിലുണ്ടായിരുന്നത്.അല്ലാതെ ഫാഷന്‍ പരേഡായിരുന്നില്ല .ആഗോളവത്കരണത്തിന്റെ ഭാഗമോ സമ്പന്നരുടേതോ അല്ല. അങ്ങനെയെങ്കില്‍ സാറാ ജോസഫും ബഹ്റൈനില്‍ വന്നത് ആഗോളീകരണത്തിന്റെ ഭാഗമല്ലേ എന്ന് അദേഹം ചോദിച്ചു.


ബഹറിന്‍ നിയമപ്രകാരം ഒരു കുടുംബത്തിലെ ഒരു വ്യക്തിക്കേ സംഘടനയില്‍ അംഗമാകാനാകു എന്ന് വനിതാവിഭാഗം കണ്‍വീനര്‍ മോഹിനി തോമസ്സ് പറഞ്ഞു. അതുകൊണ്ടാണ്‍ കുടുംബത്തിലെ പുരുഷന്‍മാര്‍ അംഗങ്ങളാകുന്നതും ഭാര്യമാര്‍ അസോസിയേറ്റഡ് അംഗങ്ങളാകുന്നതും . അതേസമയം ഭാര്യ വര്‍ക്ക് വിസയിലാണ്‌ വന്നിരിക്കുന്നതെങ്കില്‍ അവര്‍ ക്ക് സമാജത്തില്‍ അംഗമാകുന്നതിന്‌ തടസമില്ല. അസ്സോസിയേറ്റ്ഡ് അംഗങ്ങളായ സ്ത്രീകള്‍ സമാജത്തിന്റെ ശക്തമായ സാനിധ്യമായ നിലക്ക് അവര്‍ക്ക്കൂടി ഭരണത്തില്‍ പങ്കാളിത്തം നല്കണമെന്നാണ്‌ തങ്ങളുടെ ആവശ്യം . ഇപ്പോള്‍ വൈസ് പ്രസിഡന്റ് മുഖേനയാണ്‍ തങ്ങളുടെ ആവശ്യങ്ങള്‍ ഭരണ സമിതിയില്‍ ഉന്നയിക്കുന്നത്. അതിനുപകരം നേരിട്ട് ആവശ്യങ്ങള്‍ ഭരണസമിതിയില്‍ ഉന്നയിക്കന്‍ ഒരു പ്രതിനിധി ഭരണ സമിതിയിലുണ്ടായിരിക്കണം . ഇതിനുള്ള ഭേദഗതി ജനറല്‍ ബോഡി മൂന്നിലൊന്ന് ഭൂരിപക്ഷപ്രകാരം അംഗീകരിച്ച് അധിക്യതര്‍ക്ക് സമര്‍പ്പിക്കണമെന്നാണ്‌ തങ്ങളുടെ ആവശ്യം ഇതു സംബന്ധിച്ച തീരുമാനം സമാജത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്ന് അവര്‍ പറഞ്ഞു.സാറാ ജോസഫിന്റെ പരിപാടി നടത്തിയ സംഘടനയുടെ ഭാരവാഹികള്‍ . സാറാ ജോസഫും സ്ത്രീകളുമായി സമാജം വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഒരു പരിപാടി സംഘടിപ്പിക്കണമെന്നാണ്‌ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അവധി ദിവസമായതുകൊണ്ടും മറ്റ് പരിപാടികളുടെ തിരക്കായതുമൂലവും ഇതിന്‍ കഴിഞ്ഞില്ല. അതിന്റെ പ്രതിഷേധം മൂലമാകാം അവര്‍ സാറാ ജോസഫിനെ തെറ്റിദ്ധരിപ്പിച്ചതെന്ന് അവര്‍ പറഞ്ഞു

'മഹിളാരത്നം' പരിപാടിയില്‍ സംഗീതാ സുജിത്ത് ഒന്നാം സ്ഥാനം നേടി

കേരളീയ സമാജത്തിന്റെ വനിതാ വിഭാഗം നടത്തിയ 'മഹിളാരത്നം' പരിപാടിയില്‍ സംഗീതാ സുജിത്ത് ഒന്നാം സ്ഥാനം നേടി,100 ല്‍ 69 പോയിന്റ് നേടിയാണ്‍ സംഗീതാ സുജിത്ത് ഒന്നാം സ്ഥാനം കരസ്തമാക്കിയത്
61 പോയിന്റോടെ ഷീന ചന്ദ്രദാസ് ഫസ്റ്റ് റണ്ണറപ്പും 59 പോയിന്റോടെ മതിമുഖി സൂരജ് സെക്കന്റ് റണ്ണറപ്പുമാണ്. ജീവയാണ്‍ തേഡ് റണ്ണറപ്പ്.മൊത്തം പത്ത് ഇനങ്ങളിലായിരുന്നു മത്സരം ഇതില്‍ ആറിനങ്ങള്‍ നിര്‍ബന്ധമായിരുന്നു. ബാക്കി നാലിനങ്ങളില്‍ രണ്ടെണ്ണം വീതം തിരഞ്ഞെടുക്കുവാനുള്ള സൗകര്യമുണ്ടായിരുന്നു.

അനിലാ സുനില്‍ , ജയ രഞ്ജിത്ത്, മതിമുഖി, ഷീജ വീരമണി, ഷീന ചന്ദ്രദാസ്, സുമ മനോഹരന്‍ , ജീവാ വിനേദ്കുമാര്‍ , സൂസി തോമസ്സ്, ഉമ ഗണേഷ്, സംഗീതാ സുജിത്ത്, ബെറ്റി സജി എന്നിവരാണ്‍ ഫൈനലില്‍ മത്സരിച്ചത്. സംഗീതക്ക് 5 പവന്‍ സ്വര്‍ണവും , ഷീനക്ക് എല്‍ . സീ. ഡീ റ്റീവിയും മതിമുഖിക്ക് ഒരു പവന്‍ സ്വര്‍ണ്ണവുമാണ്‍ ലഭിച്ചത്. അനായാസമായി പ്രേക്ഷകരുമായി സംവദിക്കാനുള്ള കഴിവും മോണോ ആക്റ്റിലെ മികവുമാണ്‍ സം ഗീതയെ വിജയിയാക്കിയത്.ഗായികകൂടിയാണിവര്‍ . ഭര്‍ത്താവ് സുജിത്ത് കൊല്ലം നാടകപ്രവര്‍ത്തകനാണ്. ന്യത്താധ്യാപികയായ ഷീന പ്രൊഫഷനല്‍ നര്‍ത്തകിയും നടിയുമാണ്. സിനര്‍ജി ചലച്ചിത്രോല്‍സവത്തില്‍ ' വേഷങ്ങള്‍ ' എന്ന ചിത്രത്തിലൂടെ മികച്ച സഹനടിയായി. ചടങ്ങില്‍ റീമാ കല്ലിം ഗല്‍ , ജയ മേനോന്‍ എന്നിവര്‍ക്ക് മൊമന്റോ നല്കി. മഹിളാരത്നം ലോഗോ ഡിസൈനിംഗ് മത്സരത്തില്‍ വിജയിയായ ലതാമണികണ്ടനും സ്മാരകോപഹാരം നല്കി.

Thursday, December 10, 2009

കേരളീയ സമാജം ഭരണസമിതിയില്‍ നിന്ന് അസി. ട്രഷററുടെ സ്ഥാനം ഒഴിവാക്കി

ഭരണസമിതിയില്‍ 10 അംഗങ്ങളേ പാടുള്ളൂ എന്ന സാമൂഹിക ക്ഷേമ മന്ത്രാലയത്തിന്റെ നിബന്ധനയനുസരിച്ച് കേരളീയ സമാജം ഭരണസമിതിയില്‍ നിന്ന് അസി. ട്രഷററുടെ സ്ഥാനം ഒഴിവാക്കാന്‍ ചൊവ്വാഴ്ച ചേര്‍ന്ന അസാധാരണ ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. ഇതനുസരിച്ച് അസി. ട്രഷറര്‍ ടി.ജെ ഗിരീഷ് സ്ഥാനമൊഴിയും. അടുത്തവര്‍ഷം മുതല്‍ 10 സ്ഥാനങ്ങളിലേക്കായിരിക്കും തെരഞ്ഞെടുപ്പ്.തീരുമാനം ഐക്യകണ്ഠ്യേനയായിരുന്നുവെന്ന് സമാജം പ്രസിഡന്റ് പി.വി മോഹന്‍കുമാറും ജനറല്‍ സെക്രട്ടറി എന്‍.കെ മാത്യുവും അറിയിച്ചു. നിലവിലുള്ള എക്സിക്യൂട്ടീവില്‍ ക്ഷണിക്കപ്പെട്ട അംഗമായി അസി. ട്രഷറര്‍ തുടരുമെന്നും പ്രസിഡന്റ് പറഞ്ഞു. യോഗത്തില്‍ 160ഓളം പേര്‍ പങ്കെടുത്തു. ജനറല്‍ ബോഡിയുടെ അംഗീകാരപ്രകാരമുള്ള 10 പേരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ലിസ്റ്റ് ഇന്നാണ് മന്ത്രാലയത്തിന് നല്‍കേണ്ടത്. ഇതനുസരിച്ച് അസി. ട്രഷററുടെ സ്ഥാനം ഒഴിവാക്കിക്കൊണ്ടുള്ള ലിസ്റ്റ് ഇന്ന് മന്ത്രാലയത്തിന് നല്‍കുമെന്ന് സമാജം ഭാരവാഹികള്‍ പറഞ്ഞു. ലിസ്റ്റ് നല്‍കി വൈകാതെ സമാജം ഭരണസമിതിക്ക് മന്ത്രാലയത്തിന്റെ 'സിഗ്നേച്ചറി അതോറിറ്റി' ലഭിക്കുമെന്നാണ് പ്രതീക്ഷ.ഭരണസമിതിയില്‍ 10 അംഗങ്ങളില്‍ അധികം പാടില്ല എന്ന മന്ത്രാലയത്തിന്റെ പുതിയ നിബന്ധന, സമാജം ഭരണസമിതി പ്രവര്‍ത്തനത്തിലുണ്ടാക്കാനിടയുള്ള പ്രതിസന്ധി പരിഹരിക്കാനാണ് അടിയന്തര ജനറല്‍ ബോഡി വിളിച്ചത്. മന്ത്രാലയത്തിന്റെ നിബന്ധനയനുസരിച്ച് പ്രസിഡന്റിനും ട്രഷറര്‍ക്കും ചെക്കില്‍ ഒപ്പിടാന്‍ അധികാരമുണ്ടായിരുന്നില്ല. മുന്‍ പ്രസിഡന്റും ട്രഷററുമാണ് ചെക്കില്‍ ഒപ്പിട്ടിരുന്നത്. വാടക, വൈദ്യുതിബില്‍, ശമ്പളം തുടങ്ങി സമാജത്തിന്റെ ദൈനംദിന സാമ്പത്തിക ഇടപാടുകള്‍ക്ക് ഇത് സാങ്കേതിക ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. സമാജത്തെക്കൂടാതെ, മറ്റ് ക്ലബുകളുടെ എക്സിക്യൂട്ടീവുകള്‍ക്കും ചെക്കില്‍ ഒപ്പിടാന്‍ അനുവാദമില്ല.ഇപ്പോഴത്തെ പ്രസിഡന്റിനും ട്രഷറര്‍ക്കും ഒപ്പിടാനുള്ള അനുമതി ലഭിക്കുന്നതുവരെ, ചെക്കില്‍ ഒപ്പിടാനുള്ള അനുവാദം സമാജം മുന്‍ പ്രസിഡന്റിനും ട്രഷറര്‍ക്കും ജനറല്‍ ബോഡി നല്‍കിയിട്ടുണ്ട്.സാമ്പത്തിക വര്‍ഷത്തെ കലണ്ടര്‍ പ്രകാരം നിലവിലുള്ള അക്കൌണ്ടുകള്‍ ഈ മാസം 31ന് ക്ലോസ് ചെയ്യും. മൂന്നുമാസത്തേക്കുകൂടി ഭരണസമിതി തുടരുമെങ്കിലും, പ്രായോഗിക തലത്തില്‍ കമ്മിറ്റിയുടെ കാലാവധി ഇതോടെ പൂര്‍ത്തിയാകുകയാണ്. ഇതുമൂലം, ഇപ്പോള്‍ വരുത്തിയ മാറ്റം സമാജത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല.എക്സിക്യൂട്ടീവിലെ ഏത് സ്ഥാനം ഒഴിവാക്കണമെന്നതിനെക്കുറിച്ച് ജനറല്‍ ബോഡിയില്‍ ചൂടേറിയ ചര്‍ച്ച നടന്നു. അസിസ്റ്റന്റ് സ്ഥാനങ്ങളില്‍ ഓരോന്നിനെക്കുറിച്ചും അംഗങ്ങള്‍ ചര്‍ച്ച ചെയ്തു. അസി. സെക്രട്ടറി, ഇന്‍ഡോര്‍ ഗെയിംസ് സെക്രട്ടറി, ലൈബ്രേറിയന്‍, മെമ്പര്‍ഷിപ്പ് സെക്രട്ടറി എന്നീ സ്ഥാനങ്ങളെ ചൊല്ലിയായിരുന്നു ചര്‍ച്ച. ലൈബ്രേറിയന്റെ ചുമതല സാഹിത്യവിഭാഗം സെക്രട്ടറിക്ക് നല്‍കണമെന്നും അസി. സെക്രട്ടറിയുടെ ചുമതല വിപുലീകരിക്കണമെന്നും അഭിപ്രായമുയര്‍ന്നു. എന്നാല്‍, ഈ സ്ഥാനങ്ങള്‍ സമാജത്തിന്റെ പ്രവര്‍ത്തനം സജീവമാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് അംഗങ്ങള്‍ വാദിച്ചു. തുടര്‍ന്നാണ് അസി. ട്രഷററുടെ സ്ഥാനം ഒഴിവാക്കാന്‍ യോജിച്ച തീരുമാനമുണ്ടായത്

Saturday, December 5, 2009

ബഹ്‌റൈന്‍ കേരളീയസമാജം സാഹിത്യ പുരസ്കാരം 2009, ബി.കെ.എസ് ജാലകം സാഹിത്യപുരസ്കാരം-09‘

ബഹ്‌റൈന്‍ കേരളീയസമാജം സാഹിത്യ പുരസ്കാരം 2009, ബി.കെ.എസ് ജാലകം സാഹിത്യപുരസ്കാരം-09‘ എന്നിവ പ്രഖ്യാപിച്ചു. സമഗ്ര സംഭാവനക്കുള്ള സമാജം സാഹിത്യപുരസ്കാരം കാക്കനാടനു ലഭിച്ചു. ബഹ്‌റൈന്‍ കേരളീയസമാജം സാഹിത്യമാസികയായ ‘ജാലകം’ പ്രസിദ്ധീകരണത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ ജാലകം സാഹിത്യപുരസ്കാരം ബിജു പി. ബാലകൃഷ്ണന്‍ ദേവസേന എന്നിവര്‍ക്കാണ് ലഭിച്ചിരിക്കുന്നത്. നചികേതസ് എന്ന പേരില്‍ ബ്ലോഗില്‍ സജീവമായ ബിജു പി. ബാലകൃഷ്ണന് ചെറുകഥയ്ക്കും ദേവസേനക്ക് കവിതയ്ക്കുമുള്ള പുരസ്കാരങ്ങളാണ് ലഭിച്ചത്.
ബഹ്‌റൈന്‍ കേരളീയസമാജം സാഹിത്യപുരസ്കാരം 2009 മുന്‍ വര്‍ഷങ്ങളില്‍ എം.മുകുന്ദന്‍, എം.ടി വാസുദേവന്‍ നായര്‍, സച്ചിദാനന്ദന്‍, ഓ.എന്‍.വി കുറുപ്പ്, സുഗതകുമാരി, കെ.ടി മുഹമ്മദ്, സി. രാധാകൃഷ്ണന്‍ എന്നിവര്‍ ജേതാക്കളായിട്ടുള്ള ബഹ്‌റൈന്‍ കേരളീയസമാജം സാഹിത്യ പുരസ്കാരം ഇത്തവണ ലഭിച്ചിരിക്കുന്നത് മലയാള സാഹിത്യ ലോകത്ത് പുതിയ ഭാഷയും പുതിയ ഭാവവും പുതിയ ദര്‍ശനവും അവതരിപ്പിച്ച് ആധുനികതാ പ്രസ്താനത്തിന്റെ ഭാവുകത്വം ചെറുകഥയിലൂടെയും നോവലിലൂടെയും പുറം‌ലോകത്തെ അനുഭവിപ്പിച്ച ശ്രീ കാക്കനാടനാണ്. പ്രകോപനപരമായ രചനകളിലൂടെ സാഹിത്യത്തിലേയും സമൂഹത്തിലേയും വ്യവസ്ഥാപിതത്വങ്ങളെ വെല്ലുവിളിച്ച കാക്കനാടന്‍ ധീരവും വശ്യവുമായ കൃതികള്‍കൊണ്ട് മലയാളത്തില്‍ ഒരു പുതുയുഗം സൃഷ്ടിച്ചുവെന്ന് പുരസ്കാര നിര്‍ണ്ണയ സമിതി വിലയിരുത്തി. എം.മുകുന്ദന്‍, ഡോ. കെ.എസ് രവികുമാര്‍, പി.വി രാധാകൃഷ്ണന്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.
ബി.കെ.എസ് ജാലകം സാഹിത്യപുരസ്കാരം-09‘ ബിജു പി.ബാലകൃഷ്ണനും (നചികേതസ്) ദേവസേനക്കും .
ബഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യമാസികയായ ‘ജാലകം’ പ്രസിദ്ധീകരണത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഗള്‍ഫ് മേഖലയിലെ എഴുത്തുകാര്‍ക്കായി ഏര്‍പ്പെടുത്തിയ ‘ബി.കെ.എസ് ജാലകം സാഹിത്യപുരസ്കാരം-09 ന് ചെറുകഥാവിഭാഗത്തില്‍ ബഹ്‌റൈനില്‍ നിന്നുള്ള ബിജു പി ബാലകൃഷ്ണന്റെ ‘അവര്‍ക്കിടയില്‍’ എന്ന ചെറുകഥയും കവിതാ വിഭാഗത്തില്‍ അബുദാബിയില്‍ നിന്നുള്ള ദേവസേനയുടെ അടുക്കി വെച്ചിരിക്കുന്നത് എന്ന കവിതയും സമ്മാനാര്‍ഹമായി. പ്രശസ്ത നിരൂപകന്‍ കെ.എസ് രവികുമാര്‍, കഥാകൃത്ത് പി.സുരേന്ദ്രന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. തിരുവനന്തപുരത്ത്, സമാജം പ്രസിഡന്റ് പി.വി മോഹന്‍‌കുമാര്‍, ജൂറി അംഗം കെ.എസ് രവികുമാര്‍, പി.വി രാധാകൃഷ്ണപ്പിള്ള എന്നിവര്‍ നടത്തിയ പത്രസമ്മേളനത്തില്‍ വച്ച് അവാര്‍ഡ് പ്രഖ്യാപിച്ച അതേസമയത്ത് സമാജത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ കെ.ജനാര്‍ദ്ദനന്‍, എന്‍.കെ മാത്യു, ബെന്യാമിന്‍ എന്നിവര്‍ സംബന്ധിച്ചു.ആവേശകരമായ പ്രതികരണമായിരുന്നു മത്സരത്തിന് ലഭിച്ചത്. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നായി മൊത്തം 41 കഥകളും 45 കവിതകളും മത്സരത്തിനായി അയച്ചു കിട്ടിയിരുന്നെന്ന് ഇവര്‍ അറിയിച്ചു. ജനുവരിയില്‍ സമാജത്തില്‍ വെച്ചു നടക്കുന്ന വിപുലമായ ചടങ്ങില്‍ വച്ച് പുരസ്കാരം വിതരണം ചെയ്യും.

Wednesday, December 2, 2009

Mahilarathnam 2009 -Schedule

BKS Mahilarathnam 2009

Schedule

1. Folk Dance..................................... 03.12.2009
2.Mono Act ........................................04.12.2009
3.Karaka...........................................05.12.2009
4.Cooking......................................... 08.12.2009
5.Anchoring/Presentation.............. 10.12.2009
6.Poem Recitation........................... 12.12.2009
7.Family Perfomance..................... 16.12.2009
8.Mirror Round............................... 18.12.2009
9.Cinimatic......................................... 19.12.2009
10. Quwstion Answer Section....... 19.12.2009

ബി കെ എസ് നാടകമത്സരം -2009

ബി കെ എസ് നാടകമത്സരം -2009
തെരഞ്ഞെടുത്ത നാടകങ്ങള്‍
1. ദത്തുപുത്രന്‍
2.പെരുവഴിയമ്പലം
3.രാരിച്ചന്‍ എന്ന സാദാപൌരന്‍
4 ദൈവത്താര്‍
5.ശത്രു
6.സാനുക്കളില്‍ ചോരത്തുള്ളികള്‍
7.ദാഹം
8.മുഖം